Sunday, 11 November 2012

പ­ട്ടാ­ള­ക്ക­ഥാ­കാ­രന്‍...

പ­ട്ടാ­ള­ക്ക­ഥാ­കാ­രന്‍...
­മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലു­ള്ള ഒരു ഴാ­ന­റാ­ണ് പട്ടാ­ള­ക്ക­ഥ­കള്‍. പട്ടാ­ള­ക്കാ­ര­നാ­യി­രി­ക്കു­ക­യും പട്ടാ­ള­ത്തെ­പ്പ­റ്റി­യു­ള്ള കഥ­ക­ളെ­ഴു­തു­ക­യും ചെ­യ്ത എല്ലാ­വ­രെ­യും പട്ടാ­ള­ക്ക­ഥാ­കാ­ര­ന്മാ­രാ­ക്കി­മാ­റ്റി നമ്മള്‍. എന്നാല്‍ വി­സ്മ­യ­ക­ര­മായ പ്ര­തി­ഭാ­ശേ­ഷി കൊ­ണ്ട് അവ­രില്‍ പല­രും ആ പേ­രി­നെ മാ­റ്റി­യെ­ടു­ത്തു. സര്‍­ഗ­ശേ­ഷി­യു­ടെ സ്ഫോ­ട­നാ­ത്മ­ക­ത­കൊ­ണ്ട് എല്ലാ പട്ട­ങ്ങ­ളെ­യും വി­ശേ­ഷ­ണ­ങ്ങ­ളെ­യും അതി­ജീ­വി­ച്ചാ­ണ് ആദ്യ­കാ­ല­ത്ത് പട്ടാ­ള­ക്ക­ഥാ­കാ­രന്‍ എന്നു വി­ളി­ക്ക­പ്പെ­ട്ട ­കോ­വി­ലന്‍ തന്റെ സര്‍­ഗ­ജീ­വി­തം സമ്പ­ന്ന­മാ­ക്കി­യ­ത്.

­ന­ന്താ­നാര്‍, പാ­റ­പ്പു­റ­ത്ത്, കോ­വി­ലന്‍, ഏക­ല­വ്യന്‍ എന്നി­വ­രാ­ണു പ്ര­മു­ഖ­രായ പട്ടാ­ള­ക്ക­ഥാ­കാ­ര­ന്മാര്‍. ഇവ­രില്‍ ഏക­ല­വ്യന്‍ പ്ര­മു­ഖ­മാ­യും പട്ടാ­ള­ക്ക­ഥ­കള്‍ തന്നെ­യാ­ണു കു­റി­ച്ച­ത്. അവ­യില്‍ 'ട്ര­ഞ്ചും' 'എ­ന്തി­നു­വേ­ണ്ടി­'­യും മറ്റും പട്ടാ­ള­ജീ­വി­ത­ത്തി­ന്റെ മനോ­ഹ­ര­മു­ഹൂര്‍­ത്ത­ങ്ങള്‍ കാ­ഴ്ച­വ­യ്ക്കു­ന്നു. നന്ത­നാ­രു­ടെ പട്ടാ­ള­ക്ക­ഥ­ക­ളെ­ക്കാ­ളും 'മ­ഞ്ഞ­ക്കെ­ട്ടി­ട'­വും അനു­ഭ­വ­ങ്ങ­ളും 'ഉ­ണ്ണി­ക്കു­ട്ട­ന്റെ ലോ­ക'­വു­മാ­ണു പ്ര­ശ­സ്തം. പാ­റ­പ്പു­റ­ത്തി­ന്റെ 'നി­ണ­മ­ണി­ഞ്ഞ കാ­ല്പാ­ടു­ക'­ളും 'അ­ന്വേ­ഷി­ച്ചു കണ്ടെ­ത്തി­യി­ല്ല'­യും ഒക്കെ പട്ടാ­ള­ജീ­വി­ത­ത്തി­ന്റെ ചൂ­രും ചൂ­ടു­മു­ള്ളവ തന്നെ­യെ­ങ്കി­ലും ഓണാ­ട്ടു­ക­ര­യു­ടെ പ്രാ­ദേ­ശി­ക­ച­രി­ത്ര­ത്തെ ഇതി­ഹാ­സ­ക­ഥ­ന­മാ­ക്കി മാ­റ്റി­ക്കൊ­ണ്ടെ­ഴു­തിയ 'ആ­കാ­ശ­ത്തി­ലെ പറ­വ­കള്‍' അദ്ദേ­ഹ­ത്തെ മറ്റൊ­രു തല­ത്തി­ലേ­ക്കു­യര്‍­ത്തി­.

ഇ­തു­പോ­ലെ­ത­ന്നെ, 'ഏ­ഴാ­മെ­ട­ങ്ങ'­ളും 'എ മൈ­ന­സ് ബി­'­യും 'ഹി­മാ­ല­യ'­വു­മെ­ല്ലാം പട്ടാ­ള­ജീ­വി­ത­ത്തി­ന്റെ മി­നു­സം കു­റ­ഞ്ഞ വശ­ങ്ങ­ളെ വാ­യ­ന­ക്കാര്‍­ക്കു മു­ന്നില്‍ അവ­ത­രി­പ്പി­ച്ചു­കൊ­ണ്ട് വി­സ്മ­യി­പ്പി­ച്ച­വ­യാ­ണെ­ങ്കി­ലും പട്ടാ­ള­ബ­ന്ധ­മി­ല്ലാ­ത്ത രണ്ടു­മൂ­ന്നു കൃ­തി­ക­ളു­ടെ പേ­രി­ലാ­ണ് പില്‍­ക്കാ­ലം കോ­വി­ലന്‍ പ്ര­ശ­സ്ത­നാ­യ­ത്. 'തോ­റ്റ­ങ്ങ'­ളും 'ത­ട്ട­ക'­വും. തന്റെ നാ­ടി­ന്റെ പ്രാ­ദേ­ശി­ക­ച­രി­ത്ര­ങ്ങ­ളെ മി­ത്തി­ന്റെ സൂ­ക്ഷ്മ­ഭാ­വ­ങ്ങ­ളുള്‍­ച്ചേര്‍­ത്ത് മനോ­ഹ­ര­മായ ശൈ­ലീ­വ­ല്ല­ഭ­ത്വം കൊ­ണ്ടു വാ­യ­ന­ക്കാ­രെ അമ്പ­ര­പ്പി­ച്ച കൃ

No comments:

Post a Comment